Thursday, September 17, 2009

അനോണിമാഷിനെ അനുരഞ്ജവര്‍മ്മ അഭിമുഖിക്കുന്നു


അ.വ: അനോണിമാഷേ നമസ്കാരം. ബ്ലോഗ് ജീവിതത്തിലേക്ക് ചവിട്ടുന്നതിനു മുന്നായി താങ്കളുടെ വീട്ടില്‍ എത്ര പട്ടികളുണ്ട്, പൂച്ചകളുണ്ട്, പൂച്ചയുടെ കളറെന്താ, ഏതു സ്കൂളിലാ പഠിച്ചെ, ഏതാ ഫേവരിറ്റ് കളര്‍, ബോബനും മോളിയും വായിക്കാറുണ്ടോ എന്നൊക്കെ അറിയാന്‍ ഞങ്ങളുടെ വായനക്കാര്‍ ആകാംഷപൂര്‍വ്വം കാത്തിരിക്കുകയാണ്. അതിനെക്കുറിച്ചെല്ലാം ഒന്നു വിശദീകരിക്കാമോ?

അ.മാ: ഒരു അസാധാരണ കുടുംബമാണ് എന്റേത്. വായില്‍ വെള്ളിക്കരണ്ടിയുമായാണ് ഞാന്‍ ജനിച്ചത്. മഹാപണ്ഡിതനും ദാര്‍ശനികനും സൈദ്ധാന്തികവേദാന്തിയും ആയിരുന്ന അച്ഛനാണ് മര്‍മ്മാണി വൈദ്യത്തിന്റെ ആദ്യപാഠങ്ങള്‍ പറഞ്ഞു തന്നത് . യൂനാനി പഠിക്കാനുള്ള ത്വര നിമിത്തം ഞാന്‍ നാട് വിട്ടു. യാദൃച്ഛികമായി നാട്ടില്‍ തിരിച്ചെത്തി മയിലെണ്ണ വില്‍ക്കുന്ന തൊഴില്‍ സ്വയം കണ്ടെത്തി. അങ്ങനെയാണ് കമ്പ്യൂട്ടര്‍ വാങ്ങുന്നതും ബ്ലോഗിങ് തുടങ്ങുന്നതും.














അ.വ:
നിങ്ങൾ ഒരധ്യാപകനായിരുന്നുവൊ ? മാഷ് എന്ന പേര് അച്ഛൻ, അമ്മ, അയലത്തെ അദ്ദേഹം ഇത്യാതി ആരെങ്കിലും ഇട്ടതാണൊ ?

കൈപ്പള്ളിക്ക് മലയാളവും വിശ്വപ്രഭയെപ്പോലുള്ളവര്‍ക്ക് ബ്ലോഗിങ്ങിന്റെ ബാലപാഠങ്ങളും പറഞ്ഞുകൊടുത്തതു കൊണ്ടായിരിക്കും ഒരു പക്ഷേ ബൂലോകര്‍ എന്നെ മാഷ് എന്ന് വിളിക്കുന്നത്. ചില കര്‍ഷകബ്ലോഗര്‍മാര്‍രെ ഓണ്‍ലൈന്‍ കൃഷി ചെയ്യാന്‍ പഠിപ്പിച്ചതും ഞാനാണ്.

അ.വ: അനോണിയേയും സനോണിയേയും ബന്ധിപ്പിക്കുന്ന ഒരു കണ്ണി എന്നു വേണമെങ്കില്‍ താങ്കളെ വിശേഷിപ്പിക്കാം. അതുകൊണ്ടാണല്ലോ പേരു കേട്ട സനോണികളായ കൈപ്പള്ളിയേയും വിശ്വപ്രഭയെയുമൊക്കെ താങ്കള്‍ ബ്ലോഗാക്ഷരി പഠിപ്പിച്ചു വിട്ടത്? യഥാര്‍ത്ഥത്തില്‍ സനോണികളെക്കുറിച്ച് താങ്കളുടെ സങ്കല്‍പ്പമെന്താണ്? ഈ അനോണികള്‍ എന്നെങ്കിലും നന്നാകുമോ?

അ.മാ: ഏയ്, അങ്ങനെയൊന്നുമില്ല. ഇതൊക്കെ ചരിത്രപരമായ ചില നിയോഗങ്ങള്‍ മാത്രം.
പിന്നെ, അനോണിയാവുന്നതില്‍ തെറ്റൊന്നുമില്ല. അത് ബ്ലോഗര്‍ നല്‍കുന്ന ഒരു സ്വാതന്ത്ര്യമാണ്.
ഞാന്‍ ഇതിനു തൊട്ടുമുമ്പ് പറഞ്ഞ വാക്കുകള്‍ ഡിലീറ്റ് ചെയ്യാമോ പ്ലീസ്? വാര്‍ദ്ധക്യസഹജമായ മുന്‍കോപം കൊണ്ടു പറഞ്ഞു പോയതാണ്. അനോണിമസ് ബ്ലോഗിങ് ശുദ്ധ തോന്ന്യവാസമാണ്. അനോണികള്‍ ഒക്കെ ഏതെങ്കിലും ഒരു ദിവസം നന്നാവും എന്നു തന്നെയാണ് വിശ്വാസം. കഴിഞ്ഞയാഴ്ച ഇഞ്ചിപ്പെണ്ണ് നന്നായതു കണ്ടില്ലേ? മരമാക്രിയും ഡിങ്കനും ഒക്കെ ഒരു ദിവസം ഇതുപോലെ നന്നാവും.

അ.വ:ബൂലോകത്തെ അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയല്ലേ താങ്കള്‍?

അ.മാ: ഹേയ് അങ്ങനെയൊന്നുമില്ല. വായിക്കും, ചിന്തിച്ചു നോക്കാതെ വിഡ്ഡിത്തങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും പിന്നെ അതൊക്കെ ഡിലീറ്റും. ചിലപ്പോ ബ്ലോഗു പൂട്ടും, വീണ്ടും തുറക്കും കമന്റു മോഡറേഷന്‍ വെയ്ക്കും. അല്ലാതെ നിങ്ങള്‍ വിചാരിക്കുന്നത്ര ബുദ്ധിയൊന്നും എനിക്കില്ല.

അ.വ:എന്തുകൊണ്ട് നിങ്ങൾ പട്ടാളത്തിൽ ചേർന്ന് വെടിവയ്ക്കാൻ പോയില്ല ?

ഞാന്‍ പറഞ്ഞല്ലോ സ്വതന്ത്രസോഫ്റ്റ് വേയര്‍ ആയിരുന്നു എന്റെ സ്വപ്നം. അതു സാക്ഷാത്കരിക്കാനാണ് ഗാന്ധിജിയുമായിച്ചേര്‍ന്ന് ഉപ്പു സത്യാഗ്രഹത്തിനുപോയത്. ഫ്രഞ്ചു വിപ്ലവത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും പാനിപ്പത്ത് യുദ്ധത്തോടെ രാഷ്ട്രീയം ഉപേക്ഷിച്ചു. ഇപ്പോള്‍ കൃഷി, കവിതയെഴുത്ത്, യുക്തിവാദം,യോഗ,അമ്പലക്കമ്മിറ്റി, ബ്ലോഗ് അക്കാദമി ഇതൊക്കെയായി കഴിഞ്ഞുകൂടുന്നു.



അ.വ: ബ്ലോഗിങിനായി ലാപ്ടോപ്പ് വാങ്ങുകയാണെങ്കിൽ, എങ്ങനെ വാങ്ങുകയാണ് നല്ലത് ?
വാങ്ങുന്നതിനു മുൻപ് സിംഗപ്പൂരിലെ കൊച്ചാട്ടൻ, അങ്കമാലിയിലെ അമ്മാവൻ, സൊമാലിയായിലെ പ്രസിഡന്റ് എന്നിവരെ വിളിച്ച് അഭിപ്രായം ചോദിക്കണോ ?

അ.മാ: ക്രെഡിറ്റ് കാര്‍ഡില്‍ ലാപ്ടോപ്പ് വാങ്ങുന്നതാണ് എന്തുകൊണ്ടും ലാഭം. പിന്നെ കിടന്നുകൊണ്ട് ഉപയോഗിക്കാന്‍ പറ്റുന്ന ലാപ് ടോപ്പാണോ എന്ന് ഉറപ്പുവരുത്തണം. കക്കൂസില്‍ പോകുമ്പോഴും തെങ്ങില്‍ കേറുമ്പോഴും, പശുവിനെ കറക്കുമ്പോഴും,റബ്ബർ ടാപ്പ് ചെയ്യുമ്പോഴും ഒക്കെ ബ്ലോഗു ചെയ്യാന്‍ പറ്റും എന്നുള്ളതുകൊണ്ട് പഴയ ഹാര്‍മോണിയത്തിന്റെ വള്ളിയില്‍ തൂക്കിയിട്ടാണ് ഞാനിപ്പോള്‍ എന്റെ ലാപ്ടോപ് കൊണ്ടുനടക്കുന്നത്.

അ.വ:ഹോട്ടലിൽ സാമ്പാർ വിളമ്പിയിട്ടുണ്ടൊ ? എച്ചിലില എടുത്തിട്ടുണ്ടൊ ? ഓണത്തിന്റന്ന് പട്ടിണി കിടന്നിട്ടുണ്ടോ?

അ.മാ: ഞാന്‍ ഒരു ബ്ലോഗുതൊഴിലാളി ആണെന്നറിയാമല്ലോ? അതിന്റെ പേരില്‍ പലരും എന്നെ ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തുന്നുണ്ട്. ഞാനൊരു പാവമായതുകൊണ്ടല്ലേ എല്ലാവരും എന്റെ തന്തക്കു വിളിക്കുന്നത്? ഒന്നു രണ്ടു മഹത്തായ പോസ്റ്റുകള്‍ എഴുതി എന്നല്ലാതെ എന്തു തെറ്റാണ് ഞാന്‍ ഇവരോടൊക്കെ ചെയ്തത്? ഇന്നലെ തന്നെ നൂറ്റിപ്പത്ത് ഭീഷണി,പരിഹാസ കോളുകള്‍ എനിക്കു കിട്ടി എല്ലാവരോടും റോങ് നമ്പര്‍ എന്നു പറഞ്ഞ് ഒഴിവായി. എന്തിനാണ് ഈ കോളുകള്‍ അറ്റെന്റു ചെയ്യുന്നത് എന്ന് ചിലരൊക്കെ ചോദിക്കുമ്പോള്‍ ചിരിയാണു വരിക. ഇന്‍കമിങ് കോള്‍ ഫ്രീയാണ് എന്ന സാമാന്യവിവരം വരെ ഇവനൊന്നും ഇല്ലേ?

പട്ടിണി കിടന്നിട്ടില്ല എങ്കിലും പട്ടിണിയെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും ഒക്കെ ഒരുപാട് സിനിമകള്‍ കാണുകയും കവിതയെഴുതുകയും ചെയ്തിട്ടുണ്ട്. ഒറ്റ പെഗ്ഗുപോലും അടിക്കാതെ അനേകം ഓണവും റിപ്പബ്ളിക് ദിനവും ആഘോഷിച്ചിട്ടുണ്ട്.


അ.വ:യുജിസി ഉണ്ടായിരുന്നെങ്കിൽ പീച്ഛ്ഡി എടുക്കുമായിരുന്നോ?

അ.മാ: ലുക്ക്, യൂജീസി, പീഎച് ഡി എന്നൊക്കെയുള്ളത് വരേണ്യന്മാരായ ചിലര്‍ കയ്യടക്കിവെച്ചിരിക്കുന്ന ചില സ്ഥാനമാനങ്ങളാണ്. കോളേജ് അധ്യാപകനാവാന്‍ അപേക്ഷ കൊടുത്തപ്പോള്‍ മിനിമം പ്രീഡിഗ്രിയെങ്കിലും പാസ്സാവണമെന്ന് പറഞ്ഞ് എനിക്കു ജോലി നിഷേധിച്ചിട്ടുണ്ട്. അഭിനയത്തിലൂടെ മോഹന്‍ലാലിന് ലെഫ്റ്റ്നന്റ് പദവി കിട്ടിയത് ഇവരൊന്നും അറിഞ്ഞില്ല എന്നു തോന്നുന്നു. സീരിയല്‍ അഭിനയത്തിലൂടെ ഒരു ബ്രിഗേഡിയര്‍ എങ്കിലും ആയിത്തീരണമെന്നുണ്ട്.

അ.വ:റിച്ചാഡ് സ്റ്റാള്‍മാനെ ഉബുണ്ടു പഠിപ്പിച്ചത് അങ്ങാണെന്ന് ഒരു ശ്രുതിയുണ്ടല്ലോ? അതേക്കുറിച്ച്?

അ.മാ: ഉണ്ട! സ്റ്റാള്‍മാനെ സ്റ്റണ്ടു പടിപ്പിച്ചത് ഞാനാണെന്നും ശ്രുതിയുണ്ട്. ഇതൊക്കെ വല്ല ചിത്രകാരന്മാരുടേയും ഭാവനയായിരിക്കും. പക്ഷേ ശശി തരൂരിനെ ട്വിറ്റര്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ചത് ഞാനാണ്.
















അ.വ:
ഒരുപാട് കാലം മുൻപ് നാടുവിട്ട മലയാളികൾക്കും പിന്നെ താല്പര്യമുള്ള സായിപ്പ് മദാമ്മമാർക്കും കഞ്ഞി അനത്തുന്ന അതിസങ്കീർണ്ണമായ വിദ്യ പഠിപ്പിച്ചുകൊടുത്തത് മാഷാണെന്ന് കേൾക്കുന്നത് ശരിയാണൊ ? ദേഹണ്ണം പണ്ടുതൊട്ടെ താല്പര്യമുള്ള വിഷയമാണോ ?




അ.മാ:
കഠിനാദ്ധ്വാനം കൊണ്ട് പഠിച്ചെടുത്ത വിദ്യയാണിത്. ഇപ്പോള്‍ ഞാന്‍ കഞ്ഞി പ്രൊഫഷണല്‍ അല്ല എന്ന് അപരിചിതരെ വിശ്വസിപ്പിക്കാന്‍ പ്രയാസം.

Wednesday, September 16, 2009

ഇപ്പോ തോന്നിയ തമാശകള്‍

റംസാന്‍ ഒഴിവിന് വര്‍മ്മാലയത്തറവാട്ടില്‍ ആര്‍മ്മാദത്തിനൊത്തു കൂടിയതാണ് വര്‍മ്മക്കുഞ്ഞുങ്ങള്‍. അന്നേരം മൂത്തവര്‍മ്മ ഒരു കോമഡി പറഞ്ഞു:
“ഹോട്ടലാണെന്ന് കരുതി ബാര്ബര് ഷോപ്പില് കയറിയ വൃദ്ധന്... എന്തുണ്ട് കഴിക്കാന്. അപ്പോള് ബാര്ബര്: കട്ടിംങ്ങും ഷേവിംങ്ങും. വൃദ്ധന്: രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ”
കരഞ്ഞുപോയ വര്‍മ്മക്കുഞ്ഞുങ്ങള്‍ വളരെപരിഷ്‌കൃതവുംവിറ്റ്രസ പ്രദാനവുമായ കോമഡികള്‍തിരിച്ചു പറഞ്ഞു കൊണ്ട് മൂത്തവര്‍മ്മയെ കമ്പിയില്‍ കോര്‍ത്തു.

കട്ടിംഗ് ഷേവിംഗ് മോഡല്‍ വിറ്റുകളില്‍ നിന്ന് തെരഞ്ഞെടുത്ത ഏതാനും മൊഴിമുത്തുകള്‍ നിങ്ങള്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് ഞങ്ങള്‍ ഒരു മുന്‍‌കൂര്‍ ജാമ്യപേക്ഷക്കായി ശ്രീ ഓമ്പ്രകാശിനെ സമീപിക്കുന്നു.
******************************************************
എറണാകുളം റൂട്ടിലോടുന്ന ബസ്സാണെന്നു കരുതി ഒരു പെണ്‍‌വാണിഭ കേന്ദ്രത്തിലേക്കു കയറിയ വൃദ്ധന്‍: ഒരു “മേനക"
പീഡനശാലയിലെ ആള്‍: മേനക ഇന്നു ലീവാണു സാര്‍, രേവതിയെ വിളിക്കട്ടെ?
******************
റെയില്‍‌വേ സ്റ്റേഷനാണെന്ന് വിചാരിച്ച് ഐ റ്റി കമ്പനിയില്‍ കയറിയ ഒരാള്‍ ഒരു എഞ്ചിനീയറോട്: ജയന്തി ഏത് പ്ലാറ്റ്ഫോമിലാ? അപ്പോള്‍ എഞ്ചിനീയര്‍ : ഇപ്പോള്‍ അവള്‍ ജാവയിലാ.
******************
ബാറാണെന്നു കരുതി എംബസ്സിയില്‍ കയറീയ കുടിയന്‍: ഹൈക്കമ്മിഷണര്‍ ഉണ്ടോ?
റിസപ്ഷനിസ്റ്റ്: ഇല്ല..
കുടിയന്‍: ഡിപ്ലോമാറ്റ്?
റിസപ്ഷനിസ്റ്റ്: ഇന്നു സണ്‍‌ഡേ ആടോ, എംബസ്സി അടവാ
******************
മണിയറ വാതിലാണെന്നു കരുതി കക്കൂസിന്റെ വാതില്‍ തട്ടി മണവാളന്‍: പൊന്നേ എനിക്കിനിയും കാത്തുനില്ലാന്‍ വയ്യ.
അകത്തുനിന്നും പയ്യന്റെ അച്ഛന്‍: ശരിയാ , പായസത്തിനെന്തോ തകരാറുണ്ട് :)
******************
മൊബൈല്‍ കടയാണെന്ന് കരുതി ഫ്രൂട്ട് സ്റ്റാളില്‍ കയറി ചെന്ന ഒരാള്‍: ആപ്പിള്‍ ഉണ്ടോ?
കടക്കാരന്‍ : ഇല്ല, മത്തങ്ങയുണ്ട് എടുക്കട്ടേ?
******************
ആയുര്‍വേദ കടയാണെന്നു കരുതി, കള്ള സിഡി വിക്കുന്ന സ് ഷോപ്പില്‍ കയറിയ ചേട്ടന്‍: ഒരു എണ്ണത്തോണി..
കടക്കാരന്‍: എണ്ണത്തോണി തീര്‍ന്നു, കിന്നാരത്തുമ്പികള്‍ എടുക്കട്ടെ?
******************
ജുവലറി ആണെന്ന് കരുതി മിഠായിക്കടയില്‍ ചെന്ന ഒരാള്‍ : ചേട്ടാ, ഇവിടെ ജെംസ് ഉണ്ടോ?
കടക്കാരന്‍ : ഇല്ല, ഫൈവ് സ്റ്റാറോ കിറ്റ്ക്കാറ്റോ എടുക്കട്ടേ?
******************
കാറുകടയാണെന്ന് കരുതി പച്ചക്കറിക്കടയില്‍ ചെന്ന ആള്‍ : ചേട്ടാ ഇന്‍ഡിക്കാക്ക് എന്നാ വില?
കടക്കാരന്‍ : ഇന്‍ഡിക്കാ ഇല്ല, പാവയ്കാക്ക് കിലോ ഇരുപത്, ഏത്തക്കാ കിലോ അറുപത്.
******************
വര്‍മ്മാലയമാണെന്ന് കരുതി തട്ടുകടയില്‍ ചെന്ന ഒരാള്‍ : ഷവര്‍മ്മ ഉണ്ടോ?
തട്ടുകടക്കാരന്‍ : ഇല്ല, ദോശേം ചമ്മന്തീം എടുക്കട്ടെ?
******************
പോസ്റ്റോഫീസാണെന്നു കരുതി ബ്ലോഗക്കാദമി ആപ്പീ‍സില്‍ കയറിയ വൃദ്ധന്‍‍:
ഇത് പോസ്റ്റ് ചെയ്യാന്‍ എന്തോ ചെലവാണ് സാറേ?
അക്കാദമി റിസപ്‌ഷനിസ്റ്റ്: ചെലവൊന്നുമില്ല. കമ്പോസ് ചെയ്തിട്ട് പബ്ലിഷില്‍ ഞെക്കിയാല്‍ മതി
******************
ഹൈപ്പര്‍ മാര്‍ക്കറ്റിനകത്ത് മൊബൈല്‍ ഷോപ്പാണെന്നു കരുതി, ലേഡീസ് ചെയ്ഞ്ചിങ്ങ്
റൂമിനരികലെത്തിയ ഒരാള്‍ അവിടെ നിന്ന സൂപ്പര്‍വൈസറോട്: നോക്കിയാ കിട്ടുമോ?
സൂപര്‍വൈസര്‍: മിക്കവാറും മോന്തക്കു തന്നെ കിട്ടും.. വണ്ടി വിട്
******************
ഷാപ്പാണെന്നു കരുതി ബ്ലോഗിലെത്തിയ ഒരാള്‍: മാക്രിയുണ്ടോ?
ബ്ലോഗന്‍: ഇല്ല ബെര്‍ളിയുണ്ട് , വിളിക്കണോ?
******************
കൊടകരയാണെന്നു കരുതി നെല്ലായിയിലിറങ്ങിയ ഒരു ബ്ലോഗന്‍ അവിടെക്കണ്ട ഒരാളോട്:
ചേട്ടാ ഈ കൊടകര വിശാലത്തിന്റെ വീട്?
ആള്‍: പ്‌ഭാ, നിനക്കൊന്നും അമ്മേം പെങ്ങളും ഇല്ലേടാ?
******************
ബുക്‌സ്റ്റാളാണെന്ന് കരുതി ഡി വി ഡി സ്റ്റോറിലെത്തിയ ഒരാള്‍ : കൊടകരപുരാണം ഉണ്ടോ?
കടക്കാരന്‍ : അയ്യോ അത് വന്നിട്ടില്ല..ഭക്തകുചേല വേണോ? നല്ല സ്വയമ്പന്‍ സാധനാ.
******************
ആര്‍ട്ട് ഗ്യാലറി ആണെന്ന് കരുതി ഹാര്‍ഡ് വെയര്‍ സ്റ്റോറില്‍ ചെന്ന ആള്‍ : പിക്കാസോ ഉണ്ടോ?
കടക്കാരന്‍ : ഇല്ല, മമ്മട്ടിയോ കൂന്താലിയോ മതിയോ?
******************
മെഡിക്കല്‍ സ്റ്റോറാണെന്ന് കരുതി ബേക്കറിയില്‍ ചെന്ന ഒരാള്‍ :
കഫ് മിക്സ്ചര്‍ ഉണ്ടോ?
അപ്പോള്‍ ബേക്കറിക്കാരന്‍ : മിക്സ്ചര്‍ തീര്‍ന്നു പോയി. ഉണ്ടപ്പൊരിയോ ബോളിയോ എടുക്കട്ടെ?
******************
ബലിപ്പുര ആണെന്ന് കരുതി ഉത്സവക്കമ്മറ്റി ആപ്പീസില്‍ ചെന്ന ഒരാള്‍ : പിണ്ടം ഉണ്ടോ?
ഉത്സവക്കമ്മറ്റിക്കാരന്‍ : പിന്നേ! ആനപിണ്ടം പറമ്പില്‍ ഇഷ്ടം പോലെയുണ്ട്. വാരിക്കോ.
******************
സ്പോര്‍ട്ട്‌സ് ഷോറൂമാണെന്ന് കരുതി കൊട്ടേഷന്‍ ഓഫീസില്‍ എത്തിയ ഒരാള്‍ :
അഡിഡാസ് ഉണ്ടോ?
അപ്പോള്‍ കൊട്ടേഷന്‍ ഗുണ്ട : അടി ദാസ് ഇന്നു ലീവിലാ. പകരം ഇടിയന്‍ രഘുവും വെട്ട് ശശിയും ഉണ്ട്. വിളിക്കട്ടേ?
******************
വീഡിയോ സിഡി ഷോപ്പ് ആണെന്ന് കരുതി റിയല്‍ എസ്റ്റേറ്റ് ഓഫീസില്‍ ചെന്നയാള്‍
"മമ്മൂട്ടിയുടെ അംബേദ്ക്കര്‍ വില്പ്പനയ്ക്കുണ്ടോ?"
"ഇല്ല ആന്റപ്പന്റെ അറുപതേക്കര്‍ കൊടുക്കാനുണ്ട് വേണോ?"
******************
ലൈബ്രറിയാണെന്ന് കരുതി അറവുശാലയിലെത്തിയ ആള്‍
"പാത്തുമ്മാന്റെ ആട് ഉണ്ടോ?"
"ഇല്ല ഇന്നലെത്തന്നെ ബിസ്മി ചൊല്ലി അറുത്തു"
******************
ലൈബ്രറി ആണെന്ന് കരുതി സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ചെന്ന ആള്‍ :
ലൈബ്രറിയില്‍ നിന്ന് ഒരു ബുക്ക് എടുക്കാന്‍ പറ്റുമോ?
സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ : എ ലൈബ്രറി ഈസ് എ കളക്ഷന്‍ ഓഫ് സബ്‌റൊട്ടീന്‍സ് ഓര്‍ ക്ലാസ്സസ്സ് യൂ ഫൂള്‍!
******************
മെഡിക്കല്‍ സ്റ്റോറാണെന്ന് കരുതി ഗേള്‍സ്‌സ്കൂളില്‍ ചെന്ന യുവതി : മാലാ ഡി ഉണ്ടോ?
അപ്പോള്‍ ടീച്ചര്‍ : മാലാ ഡി വീട്ടില്‍ പോയി. സുധാ എസ്സും, ലളിതാ റ്റിയും ഉണ്ട്..വിളിക്കണോ?
******************
തീവ്രവാദകേന്ദ്രമാണെന്ന് കരുതി ചന്തയില്‍ എത്തിയ ആള്‍ : ലാദന്‍ ഉണ്ടോ?
ചന്തക്കാരന്‍ : അയ്യോ ലാടന്‍ ഇപ്പോള്‍ ചായ കുടിക്കാന്‍ പോയി..പകരം കൊല്ലന്‍ മതിയോ?
******************
സോഫ്റ്റ്‌വെയര്‍ കടയാണെന്ന് കരുതി മരക്കടയില്‍ ചെന്ന ഒരാള്‍ : വിന്‍‌ഡോസ് ഉണ്ടോ?
കടക്കാരന്‍ : ഉണ്ടല്ലോ..ഈട്ടി വേണോ തേക്ക് വേണോ അതോ പ്ലാവോ?
******************
ഫാസ്റ്റ്‌ഫുഡ് റെസ്റ്റോറന്റാണെന്ന് കരുതി കോളേജില്‍ ചെന്ന ആള്‍ : കെ എഫ് സി ഉണ്ടോ?
അപ്പോള്‍ സ്റ്റുഡന്റ് : ഇല്ലല്ലോ..എസ് എഫ് ഐയോ കെ എസ്സ് യു വോ മതിയോ?
******************
കള്ളുഷാപ്പാണെന്ന് കരുതി റബ്ബര്‍ ബോര്‍ഡിലെത്തിയ പാപ്പാന്‍ : പട്ടയുണ്ടോ?
അപ്പോള്‍ റബ്ബര്‍ ബോര്‍ഡ്കാരന്‍ : ഇല്ല എല്ലാം പട്ടമരപ്പ് വന്നു വാടിപ്പോയി.
******************
ലാപ്പ്‌റ്റോപ്പ് കടയാണെന്ന് കരുതി സ്റ്റേഷനറികടയില്‍ ചെന്ന ആള്‍ :
നോട്ട്‌ബുക്ക് ഉണ്ടോ?
കടക്കാരന്‍ : വരയുള്ളതോ വരയില്ലാത്തതോ?
******************
സ്പോര്‍ട്ട്‌സ് സ്റ്റോറാണെന്ന് കരുതി കാലിചന്തയില്‍ എത്തിയ യുവാവ് :
ഇവിടെ ജേഴ്സി കിട്ടുമോ?
കാലിച്ചന്തക്കാരന്‍ : ജേഴ്സി ബുദ്ദിമുട്ടാ..നല്ലയിനം എരുമയുണ്ട്. വേണോ?
******************
മ്യൂസിക് സ്റ്റോറാണെന്ന് കരുതി ഡിസ്‌പന്‍സറിയില്‍ കയറിയ ഒരാള്‍:
എനിമ കിട്ടുമോ?
ഡോക്റ്റര്‍: കമിഴ്ന്ന് കിടന്നോളൂ, ഇപ്പം വെച്ചു തരാം
******************
വീഡിയോഷോപ്പാണെന്ന് കരുതി ലോട്ടറിക്കടയില്‍ കയറിയ ഒരാള്‍:
ഭാഗ്യദേവത ഉണ്ടോ?
കച്ചവടക്കാരന്‍: മാടിവിളിച്ചത് കേട്ടു അല്ലേ? കേരളസംസ്ഥാന ഭാഗ്യദേവത മതിയോ സിക്കിം ഭൂട്ടാന്‍ ഭാഗ്യദേവത വേണോ?
******************
ബൈബിള്‍ ഷോപ്പാണെന്ന് കരുതി കാപ്യാരുടെ വീട്ടില്‍ ചെന്ന ഭക്തന്‍ : കുരിശുണ്ടോ?
കാപ്യാര്‍ : ഇല്ല, അവള് പശൂനെ തീറ്റിക്കാന്‍ പോയി.